BREAKING NEWS


Kerala News

സ്വകാര്യ കാറിൽ ഔദ്യോഗിക മുദ്ര: ടോമിൻ തച്ചങ്കരിക്ക് പിഴ വെറും 250 രൂപ മാത്രം
Kerala News

സ്വകാര്യ കാറിൽ ഔദ്യോഗിക മുദ്ര: ടോമിൻ തച്ചങ്കരിക്ക് പിഴ വെറും 250 രൂപ മാത്രം

കോട്ടയം: മുൻ ഡിജിപി ടോമിൻ തച്ചങ്കരി ഔദ്യോഗിക മുദ്ര വച്ച കാറിൽ യാത്ര ചെയ്തതിന് കടുത്ത നടപടി സ്വീകരിക്കാതെ പൊലീസ് അധികൃതർ. കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ഡിജിപി കോട്ടയം എസ്‌പിയോട് ആവശ്യപ്പെട്ടെങ്കിലും നിയമലംഘനം നടന്നിട്ടില്ലെന്ന വിശദീകരണമാണ് നൽകിയത്. വാഹനം പാർക്ക് ചെയ്യാനായി മുദ്രവച്ചതെന്നാണ് തച്ചങ്കരി വിശദീകരണം നൽകിയിരിക്കുന്നത്. നിയമലംഘനത്തിന് കേസെടുത്ത മോട്ടോർ വാഹന വകുപ്പ് പിഴ വെറും 250 രൂപയിൽ ഒതുക്കി. ഉടൻ തന്നെ തച്ചങ്കരി പിഴ അടച്ചതിനാൽ തുടർ നടപടി സ്വീകരിക്കേണ്ടതില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് അധികൃതരുടെ നിലപാട്. ഔദ്യോഗിക പദവിയിൽ നിന്ന് വിരമിച്ച ശേഷം തച്ചങ്കരി പലയിടങ്ങളിലും ഇത്തരത്തിൽ ഔദ്യോഗിക മുദ്ര വച്ച് കാറിൽ യാത്ര ചെയ്തതായി പരാതി ഉയർന്നിട്ടുണ്ട്....
നിതിൻ രാജിൻ്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്
Kerala News

നിതിൻ രാജിൻ്റെ മരണം: അന്വേഷണം ക്രൈംബ്രാഞ്ചിന്

കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർഥിയായ നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. പ്രാഥമിക റിപ്പോർട്ട് 15 ദിവസത്തിനകം സമർപ്പിക്കണമെന്നും, 30 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി അന്തിമ റിപ്പോർട്ട് നൽകണമെന്നും ഡിജിപി നിർദേശിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണ ചുമതല ഏറ്റെടുത്തത് കണ്ണൂർ സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശപ്രകാരമാണ്. അതേസമയം, കേസിലെ പ്രതിയായ ഡോ. റാം മുൻകൂർ ജാമ്യം തേടി കേരള ഹൈക്കോടതിയെ സമീപിച്ചു. നേരത്തെ തലശേരി അഡീഷണൽ സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു. ജാതിയുടെ പേരിൽ അപമാനിച്ചതിന് തെളിവില്ലെങ്കിലും വിദ്യാർഥികളോട് മോശമായി പെരുമാറിയിരുന്നുവെന്ന് കോടതി നിരീക്ഷിച്ചിരുന്നു. കേസിൽ കുറ്റക്കാർക്കെതിരെ ഉടൻ നടപടി ആവശ്യപ്പെട്ട് ദളിത്-ആദിവാസി സംഘടനകളും ആക്ഷൻ കൗൺസിലും നേതൃത്വത്തിൽ സംസ്ഥാനത്ത് ഹർത്താൽ ഉൾപ്പെടെയുള്...
സണ്ണി ജോസഫിൻ്റെ പേരിൽ വ്യാജ കത്ത്; കെ. സുധാകരൻ്റെ ബന്ധുവിനെ ചോദ്യം ചെയ്തു
Kerala News

സണ്ണി ജോസഫിൻ്റെ പേരിൽ വ്യാജ കത്ത്; കെ. സുധാകരൻ്റെ ബന്ധുവിനെ ചോദ്യം ചെയ്തു

കണ്ണൂർ: കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫിൻ്റെ പേരിൽ വ്യാജ കത്ത് പ്രചരിപ്പിച്ച സംഭവത്തിൽ കെ. സുധാകരൻ്റെ സഹോദരീ പുത്രനെ പൊലീസ് ചോദ്യം ചെയ്തു. ആലക്കോട് സൈബർ പൊലീസാണ് സുധാകരന്റെ സഹോദരീ പുത്രൻ അജിത്തിനെ ചോദ്യം ചെയ്തത്. വോട്ടെടുപ്പിന്റെ തലേ ദിവസമായിരുന്നു കെപിസിസിയുടെ വ്യാജ ലെറ്റർ ഹെഡിൽ സണ്ണി ജോസഫിന്റെ വ്യാജ ഒപ്പുമായി കത്ത് പ്രചരിച്ചത്. കണ്ണൂരിൽ കെ. സുധാകരനെ സ്ഥാനാർഥിയാക്കരുതെന്ന് സണ്ണി ജോസഫ് മല്ലികാർജുൻ ഖാർഗെയ്ക്ക് എഴുതിയ കത്ത് എന്നായിരുന്നു പ്രചാരണം. എന്നാൽ കത്ത് താൻ എഴുതിയതല്ലെന്ന് വ്യക്തമാക്കിയ സണ്ണി ജോസഫ് ഉടനെ സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു. കേസിൽ പ്രതി ചേർത്തവരുടെ മൊഴിയിൽ നിന്നാണ് അജിത്തിനെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സംഭവത്തിൽ ആലക്കോട് സൈബർ പൊലീസ് അന്വേഷണം തുടരുകയാണ്....
മുഖ്യമന്ത്രി പദത്തിന് കോൺഗ്രസിൽ പിടിവലി; കെ.സി വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ മന്ത്രിസഭയിലേക്കില്ലെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും
Kerala News

മുഖ്യമന്ത്രി പദത്തിന് കോൺഗ്രസിൽ പിടിവലി; കെ.സി വേണുഗോപാൽ മുഖ്യമന്ത്രി ആയാൽ മന്ത്രിസഭയിലേക്കില്ലെന്ന് വി.ഡി. സതീശനും രമേശ് ചെന്നിത്തലയും

  തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാൻ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ കോൺഗ്രസ് പാർട്ടിയിൽ മുഖ്യമന്ത്രി സ്ഥാനത്തെ ചുറ്റിപ്പറ്റി പിടിവലി ശക്തമാകുന്നു. വി.ഡി. സതീശൻയും രമേശ് ചെന്നിത്തലയും നേതൃത്വം നൽകുന്ന ക്യാംപുകൾ കെ.സി. വേണുഗോപാൽക്കെതിരെ കടുത്ത നിലപാട് സ്വീകരിച്ചതായാണ് സൂചന. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രി ആകുന്ന പക്ഷം മന്ത്രിസഭയിൽ പങ്കെടുക്കില്ലെന്ന നിലപാടിലാണ് ഇരു വിഭാഗങ്ങളും എന്നാണ് റിപ്പോർട്ടുകൾ. വിഷയത്തിൽ ആന്തരിക ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്നും, തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം നിലപാട് ഹൈക്കമാൻഡിനെ അറിയിക്കുമെന്നുമാണ് വിവരം. മുഖ്യമന്ത്രി സ്ഥാനത്തിന് പുറമെ മറ്റ് പദവികൾ വേണ്ടെന്ന നിലപാട് ചെന്നിത്തല പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. കെ.സി. വേണുഗോപാൽ മുഖ്യമന്ത്രിയായാൽ ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പ് ലഭിക്കുമെന്ന വാർത്തകൾ വന്നതിനെതിരെയാണ് ഈ നീക്കം. ഇതിനിടെ, ചെന്നിത്തലയ...
ലോഡ്ഷെഡിങ് ഇല്ല, നിയന്ത്രണം മാത്രം: മന്ത്രി കെ. കൃഷ്ണൻകുട്ടി
Kerala News

ലോഡ്ഷെഡിങ് ഇല്ല, നിയന്ത്രണം മാത്രം: മന്ത്രി കെ. കൃഷ്ണൻകുട്ടി

  തിരുവനന്തപുരം: സംസ്ഥാനത്ത് ലോഡ്ഷെഡിങ് ഇല്ലെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി വീണ്ടും വ്യക്തമാക്കി. കെഎസ്ഇബി നടപ്പാക്കുന്നത് ലോഡ് ഷെഡിങ് അല്ല, വൈദ്യുതി നിയന്ത്രണമാത്രമാണെന്നും ഓവർലോഡ് ഉണ്ടാകുന്ന പ്രദേശങ്ങളിൽ മാത്രമാണ് ഇത് ഏർപ്പെടുത്തുന്നതെന്നും മന്ത്രി പറഞ്ഞു. ലോഡ് ഷെഡിങ് ഏർപ്പെടുത്താൻ സർക്കാരിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. മഴ ലഭിക്കുകയും കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ട വൈദ്യുതി ലഭിക്കുകയും ചെയ്താൽ നിലവിലെ പ്രതിസന്ധി കുറയുമെന്ന് മന്ത്രി വ്യക്തമാക്കി. അതേസമയം, 15 മുതൽ 30 മിനിറ്റ് വരെ വൈദ്യുതി നിയന്ത്രണം തുടരുമെന്നാണ് കെഎസ്ഇബി അറിയിച്ചത്. വൈകിട്ട് 6 മണി മുതൽ രാത്രി 12 മണിവരെ അരമണിക്കൂറിൽ താഴെ സമയം മാത്രമായിരിക്കും നിയന്ത്രണം. വൈദ്യുതി ഉപഭോഗം റെക്കോർഡ് നിലയിൽ ഉയർന്ന സാഹചര്യത്തിലാണ് ഈ തീരുമാനം എടുത്തത്. സ്ഥിതിഗതികൾ ദിവസേന ഉന്നതതല സംഘം വിലയിരുത്തും....
കടമറ്റത്ത് പള്ളിയിൽ പെരുന്നാളിന് വെടിക്കെട്ടില്ല; തീരുമാനം മുണ്ടത്തിക്കോട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ
Kerala News

കടമറ്റത്ത് പള്ളിയിൽ പെരുന്നാളിന് വെടിക്കെട്ടില്ല; തീരുമാനം മുണ്ടത്തിക്കോട് അപകടത്തിൻ്റെ പശ്ചാത്തലത്തിൽ

കൊച്ചി: പെരുന്നാളിന് അനുബന്ധിച്ചുള്ള വെടിക്കെട്ട് ഉപേക്ഷിച്ച്  കടമറ്റത്ത് പള്ളി. എറണാകുളം ജില്ലയിലെ കോലഞ്ചേരിക്കടുത്ത് അയ്ക്കരനാട് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന കടമറ്റത്ത് വിശുദ്ധ ഗീവർഗീസിൻ്റെ പള്ളിയിലാണ് വെടിക്കെട്ട് വേണ്ടെന്ന് വച്ചത്. മലങ്കര സഭാധ്യക്ഷൻ്റെ ആഹ്വാനം ഏറ്റെടുത്താണ് വെടിക്കെട്ട് വേണ്ടെന്ന് വച്ചത്. മുണ്ടത്തിക്കോട് അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് വെടിക്കെട്ട് വേണ്ടെന്ന നിലപാട് എടുത്തത്. വെടിക്കെട്ടിന് പകരം സ്നേഹഭവനം നിർമ്മിച്ച് നൽകും. പുതുപ്പള്ളി, ചന്ദനപ്പള്ളി എന്നിവയ്ക്ക് പുറമേ മാതൃകാപരമായ തീരുമാനവുമായി കടമറ്റം പള്ളിയും തീരുമാനമെടുത്തത്. ...
ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു
Kerala News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു

  ആലപ്പുഴ: ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. മുളക്കുഴ പുത്തൻ പീടികയിൽ അഷറഫിന്റെയും സുനീതയുടെയും മകൻ ആസിഫ് അഷറഫ് (23) ആണ് മരിച്ചത്. വൈകിട്ട് ആറുമണിയോടെയാണ് സംഭവം. പുത്തൻകാവ് പള്ളി ഗ്രൗണ്ടിൽ ഫുട്ബോൾ കളിക്കുന്നതിനിടെയാണ് ശക്തമായ ഇടിയോടുകൂടിയ മഴയിൽ ഇടിമിന്നൽ പതിച്ചത്. അതേസമയം തൃശൂർ വെങ്ങിണിശേരിയിൽ ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് പരിക്കേറ്റു. വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഷട്ടിൽ കളിക്കുകയായിരുന്ന കുട്ടികളാണ് അപകടത്തിൽപ്പെട്ടത്. വെങ്ങിണിശ്ശേരി കപ്പക്കാട് സ്വദേശികളായ ശിവകൃഷ്ണ, അക്ഷര, ജിഷ്ണു, ജിത്തു എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു....
രാത്രി 11 മണിക്ക് പ്രവർത്തനം അവസാനിപ്പിക്കണം; എറണാകുളത്ത് പബുകൾക്ക് നിയന്ത്രണം
Kerala News

രാത്രി 11 മണിക്ക് പ്രവർത്തനം അവസാനിപ്പിക്കണം; എറണാകുളത്ത് പബുകൾക്ക് നിയന്ത്രണം

എറണാകുളം: ജില്ലയിലെ പബുകളിൽ ഡിജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തി പൊലീസ്. പബുകളുടെ പ്രവർത്തനം രാത്രി 11 മണിക്ക് തന്നെ അവസാനിപ്പിക്കണമെന്നാണ് പൊലീസ് സർക്കുലറിൽ വ്യക്തമാക്കുന്നത്. ഫൈവ്സ്റ്റാർ ബാറുകളും പബുകളും പുലർച്ചെ മൂന്ന് മണിവരെ പ്രവർത്തിക്കുന്ന സാഹചര്യത്തിലാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ പുതിയ സർക്കുലർ പുറത്തിറക്കിയത്. ബാറുകൾക്ക് 12 മണി വരെയും പ്രവർത്തനാനുമതി നൽകി....
നിതിന്‍ രാജിന്‍റെ മരണം: കേരളത്തില്‍ നാളെ ഹർത്താല്‍
Kerala News

നിതിന്‍ രാജിന്‍റെ മരണം: കേരളത്തില്‍ നാളെ ഹർത്താല്‍

  കണ്ണൂർ: അഞ്ചരക്കണ്ടി ദന്തൽ കോളേജിലെ വിദ്യാർത്ഥിയായ നിതിൻ രാജിന്റെ മരണത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടി ആവശ്യപ്പെട്ട് നാളെ സംസ്ഥാനവ്യാപക ഹർത്താൽ. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. ജസ്റ്റിസ് ഫോർ നിതിൻ രാജ് ആക്ഷൻ കൗൺസിൽ നേതൃത്വത്തിൽ നടക്കുന്ന ഹർത്താലിന് പൗരസമൂഹം ഉൾപ്പെടെ 60ഓളം സംഘടനകൾ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. നിതിൻ രാജിന്റെ മരണം ആത്മഹത്യയല്ലെന്നും ജാതീയ അധിക്ഷേപവും ക്യാമ്പസ് പീഡനവും മൂലമുണ്ടായ സംഭവമാണെന്നും ആക്ഷൻ കൗൺസിൽ ആരോപിക്കുന്നു. അധ്യാപകരായ ഡോ. എം.കെ. റാം അടക്കമുള്ളവരെ ഉടൻ അറസ്റ്റ് ചെയ്യുക, ‘രോഹിത് വെമുല നിയമം’ നടപ്പാക്കുക, കുടുംബത്തിന് 10 കോടി രൂപ നഷ്ടപരിഹാരം നൽകുക, കോളേജിന്റെ അഫിലിയേഷൻ റദ്ദാക്കുക, ഹൈക്കോടതി മേൽനോട്ടത്തിൽ അന്വേഷണം നടത്തുക എന്നിവയാണ് പ്രധാന ആവശ്യങ്ങൾ. ഹർത്താൽ ബന്ദായി മാറാൻ സാധ്യതയുണ്ടെന്നും റോഡിലിറങ്ങുന്ന സ്വകാര്യ വാഹനങ്ങൾ തടയുമെന്നും ആ...
സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം, നിയന്ത്രണം15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ; സമയം SMS വഴി അറിയാം
Kerala News

സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം, നിയന്ത്രണം15 മിനിറ്റ് മുതൽ 30 മിനിറ്റ് വരെ ; സമയം SMS വഴി അറിയാം

  തിരുവനന്തപുരം: കൊടുംചൂടിനെ തുടർന്ന് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് പ്രഖ്യാപിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്താൻ തീരുമാനം. ഇതുവരെ അപ്രഖ്യാപിത പവർകട്ട് എന്നാരോപണം ശക്തമായിരിക്കെയാണ് ഇപ്പോൾ നിയന്ത്രണം ഔദ്യോഗികമാക്കുന്നത്. കെഎസ്ഇബി ‘പീക്ക് ലോഡ് മാനേജ്മെന്റ്’ എന്ന പേരിലാണ് നിയന്ത്രണം നടപ്പാക്കുക. വൈദ്യുതി ഉപയോഗം ഏറ്റവും കൂടുതലുള്ള വൈകിട്ട് 6 മുതൽ രാത്രി 11 വരെയുള്ള സമയത്താണ് 15 മിനിറ്റിൽ നിന്ന് അരമണിക്കൂർ വരെ വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തുക. പവർക്കട്ടിനെയും ലോഡ് ഷെഡ്ഡിംഗിനെയും പോലെ മുൻകൂട്ടി സ്ഥിരമായി സമയം പ്രഖ്യാപിക്കില്ല. അതാത് പ്രദേശങ്ങളിലെ ഉപഭോഗം വിതരണ ശൃംഖലയുടെ പരിധി കവിയുന്ന സാഹചര്യത്തിൽ മാത്രമാണ് നിയന്ത്രണം ഏർപ്പെടുത്തുക. ഇത്തരം സാഹചര്യങ്ങളിൽ ഉപഭോക്താക്കൾക്ക് എസ്‌എംഎസ് വഴി അറിയിപ്പും നൽകും. വൈദ്യുതി ഉപഭോഗം നിയന്ത്രണാതീതമാകുന്ന ഘട്ടങ്ങളിൽ ബന്...